Sunday, 14 January 2018

ജസ്ടീസ് ലോയയുടെ മരണം- അന്വേഷണമേ വേണ്ടെന്നു മകന്‍

ഭീതിയില്‍ ജസ്റ്റിസ്‌ ലോയയുടെ കുടുംബം





സ്വന്തം പിതാവിന്റെ മരണത്തില്‍ സംശയമില്ലന്നു പറഞ്ഞു മകന്‍ രംഗത്ത്‌. ജസ്റ്റിസ്‌ ലോയ സിബിഐ പ്രത്യേക കോടതി ജഡ്ജി ആയിരിക്കൊബോള്‍ ആണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതി ആയിട്ടുള്ള ഷോറബ്ദ്ടിന്‍ ഷേക്ക്‌ വ്യാജ എറ്റുമുട്ടല്‍ കേസ് വാദം കേള്‍ക്കാന്‍ ആരംഭിച്ചത്. ദുരുഹ സാഹചര്യത്തില്‍ ജസ്റ്റിസ്‌ ലോയ കൊല്ലപെട്ടപോള്‍ സംശയം ആയി സഹോദരി രംഗത്ത് വന്നിരുന്നു. കേസിന്റെ വിധിയെ സ്വാധീനിക്കാന്‍ പല വമ്പന്മാരും വന്‍  തുകയുമായി രംഗത്ത് വന്നു എന്നും അവര്‍ വെളിപെടുതിയിരുന്നു. ജസ്റ്റിസ്‌ ലോയയുടെ മരണത്തെ തുടര്‍ന്ന് കുടുംബംഗളെ പോലും അറിയിക്കാതെ ശരീരം പോസ്റ്റ്‌ മാര്‍ട്ടം നടത്തിയത് സംശയത്തിനിട നല്‍കിയിരുന്നു. ആദ്യം സംശയം ഉണ്ടായിരുന്നു എപ്പോള്‍ മാറി എന്നാണ് മകന്‍ അനുജ് പ്രതികരിക്കുന്നത്. അമ്മക് എപ്പോള്‍ തന്നെ സുഖമില്ല. ഇനി ആരും ഇതു പറഞ്ഞു ശല്യപെടുതരുത് എന്നും മകന്‍ അപേക്ഷിക്കുന്നു.
ജസ്റ്റിസ്‌ ലോയയുടെ മരണത്തില്‍ ഇന്ത്യയിലെ പരമോന്നത കോടതിയിലെ നാലു ജട്ജിമാര്‍ക്ക് ആണ് സംശയം തോന്നിയിരിക്കുന്നത് എന്നത് നിസ്സാരകാര്യമല്ല. ആ സംശയം അവര്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ തലവനായ ചീഫ് ജുസ്ടിസിന്റെ തലയ്ക്കു ചാര്‍ത്തി എന്നത് ഞെട്ടലുളവാക്കുന്നതാണ്. ഈ നാലു ജഡ്ജിമാരും ഈ കേസില്‍ ഒരേ സ്വരത്തില്‍ പുറപ്പെടുവിച്ച വിധി ആയി അവരുടെ വിയോജിപ്പിനെ കാണാവുന്നതാണ്.  ഈ രാജ്യത്തെ പിടിച്ചുലച്ച ജഡ്ജിമാരുടെ അടക്കം പറച്ചില്‍ പലതിന്റെയും തുടക്കം മാത്രമാണ്. ജസ്റ്റിസ്‌ ലോയയുടെ മരണം സ്വാഭാവികമാണെന്ന് എട്ടും പൊട്ടും തിരിയാത്ത മകന്‍ പറഞ്ഞു ഉള്‍വലിയുമ്പോള്‍ കുടുംബം എപ്പോഴും ഭീതിയുടെ നിഴലില്‍ ആണെന്ന് ഊഹിക്കേണ്ടി വരുന്നു. 

No comments:

Post a Comment

എതിർപ്പുകൾ തിരമാലയായി.. ഓറഞ്ച് പാസ്പോർട്ട് തീരുമാനം പിൻവലിച്ചു

' ന്യൂഡൽഹി.എമിഗ്രേഷൻ  പരിശോധന ആവശ്യമുള്ളവർക്ക് ഓറഞ്ച് പുറംചട്ടയുള്ള പാസ്പോർട്ട് കൊടുക്കുവാനുള്ള തീരുമാനം വിദേശകാര്യ മന്ത്രാലയം പിൻവല...